പേജുകള്‍‌

ചൊവ്വാഴ്ച, ഓഗസ്റ്റ് 30, 2011

പഠനം ഇങ്ങനെയും


ഞങ്ങളുടെ സ്കൂളില്‍ വിവരവിനിമയ സാങ്കേതികാധിഷ്ടിത വിദ്യാഭാസത്തില്‍ രക്ഷാകര്‍ത്തൃ ബോധനം നടന്നു. ഗിരിജ ടീച്ചര്‍ അധ്യക്ഷയായിരുന്ന ക്ലാസ് ഉദ്ഘാടനം ചെയ്തത്
PTA പ്രസിഡന്റ് ശ്രീ വാണ്ട മണികണ്ഠനാണ്. ICT എന്ത് എന്തിന് എന്ന വിഷയത്തില്‍ ഷീജടീച്ചറും ബിന്ദുടീച്ചറും ക്ലാസെടുത്തു. രക്ഷിതക്കള്‍ക്ക് പഠന സോഫ്റ്റ് വെയറുകള്‍ പരിചയപ്പെടുത്തിയത് ഞങ്ങളുടെ കൂട്ടുകാരായ ശ്രുതി,രേഷ്മ,രഹ്ന,വന്ദന തുടങ്ങിയവരാണ്.
ആനിമേഷന്‍ ഫിലിം നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ അജയ് v.s
രസകരമായി പറഞ്ഞു കൊടുത്തു. SSITC എബിന്‍ .c.ജോസ് സ്വാഗതവും ഗായത്രി നന്ദിയും പറഞ്ഞു.
നമ്മുടെ ഈ പരിപാടിയെക്കുറിച്ച് രക്ഷിതാക്കള്‍ വളരെ
നല്ല അഭിപ്രായമാണ് പറഞ്ഞത്.അവരുടെ മക്കള്‍ ഇത്ര ഭംഗിയായി ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അവര്‍ അത്ഭുതം പ്രകടിപ്പിച്ചു.
തുടര്‍ന്നു നടക്കുന്ന പരിശീലന ക്ലാസുകളില്‍ പങ്കെടുക്കാനും അവര്‍
അതിയായ താല്‍പര്യം പ്രകടിപ്പിച്ചു.രക്ഷകര്‍ത്താക്കളുടെ എണ്ണം കുറവായിരുന്നെങ്കിലും അവര്‍ ഈ പ്രവര്‍ത്തനത്തിന് നല്ലൊരു പ്രചാരണം നല്‍കുമെന്നുള്ളതില്‍ സംശയമില്ല.


ചൊവ്വാഴ്ച, ഓഗസ്റ്റ് 16, 2011

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും ഡിജിറ്റല്‍ മാഗസിന്‍ പ്രകാശനവും


കരിപ്പൂര്‍ ഗവ.ഹൈസ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം എഴുത്തുകാരനായ ശ്രീ.പാലോട് ദിവാകരന്‍ നിര്‍വ്വഹിച്ചു. കുട്ടികളുടെ രചനകളടങ്ങിയ ഡിജിറ്റല്‍ മാഗസിന്‍ - ഡിജിറ്റല്‍ മര്‍മരങ്ങള്‍ പ്രകാശനം ചെയ്തുകൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഉഷ അധ്യക്ഷയായിരുന്ന ചടങ്ങില്‍ ഷാജി സാര്‍ സ്വാഗതം പറഞ്ഞു. ഹരിദാസ് സാര്‍ ആശംസ പറഞ്ഞു. പാര്‍വ്വതി തന്റെ കഥ അവതരിപ്പിച്ചു. രഹ്‍ന, ഗോപിക തുടങ്ങിയവര്‍ കവിതാവതരണം നടത്തി. പ്രണവ് നന്ദി പറഞ്ഞു. രേഷ്‍മാ കൃഷ്ണയായിരുന്നു പരിപാടിയുടെ അവതാരക.


 

തിങ്കളാഴ്‌ച, ഓഗസ്റ്റ് 15, 2011

ശനിയാഴ്‌ച, ഓഗസ്റ്റ് 13, 2011

ഹിരോഷിമകള്‍ ഇനി വേണ്ട




ആഗസ്റ്റ് 9 യുദ്ധ വിരുദ്ധദിനമായി ആചരിച്ചു.UNO .എംബസ്സികള്‍ക്കും,ലോകനേതാക്കള്‍ക്കും സമാധാനസന്ദേശങ്ങളയച്ചു.യുദ്ധവുമായി
ബന്ധപ്പെട്ട വിവരങ്ങളുള്‍ക്കൊള്ളുന്നതും യുദ്ധവിരുദ്ധസന്ദേശങ്ങളടങ്ങുന്നതുമായ
ആഡിയോവിഷ്വല്‍ പ്രശ്നോത്തരി സംഘടിപ്പിച്ചു.യുദ്ധവുമായി ബന്ധപ്പെട്ട് വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസെടുത്തു.പോസ്റ്റര്‍ പ്രദര്‍ശനവും പതിപ്പു തയ്യാറാക്കലും ഉണ്ടായിരുന്നു.

തിങ്കളാഴ്‌ച, ഓഗസ്റ്റ് 08, 2011

രസതന്ത്ര വര്‍‌ഷം


അന്താരാഷ്ട്ര രസതന്ത്ര വര്‍ഷാചരണത്തിന്റെ
ഭാഗമായി ശാസ്ത്ര സാഹിത്യ പരിഷത്ത് നെടുമങ്ങാട് യൂണിറ്റിന്റ ഭാഗമായി ഞങ്ങളുടെ സ്കുളിലെ ക്ളസുകള്‍ നടന്നു "രസതന്ത്രം
നമ്മുടെ ജീവിതത്തില്‍ " എന്ന വിഷയത്തില്‍ ക്ളാസ് എടുത്തത്
പരിഷത്ത് പ്രവര്‍ത്തകരായ P.K സുധിയും, ജിജോകൃഷ്ണനുമാണ് .
മാഡം ക്യുറിക്ക് നോബല്‍ സമ്മാനം ലഭിച്ചത്തിന്റെ ശതാബ്ദിയും
കൂടിയാണ് രസതന്ത്ര വര്‍ഷത്തിന്റെ പ്രത്യേകത
നമ്മുടെ ജീവിതത്തിലുടനീളം രസതന്ത്രമാണെന്ന് അവര്‍
ഉദാഹരണങ്ങള്‍ പറഞ്ഞ് വ്യക്തമാക്കി.നമ്മുടെ ശരീരത്തിന്റെ
എല്ലാ പ്രവര്‍ത്തനങ്ങളിലും രസതന്ത്രം പ്രവര്‍ത്തിക്കുന്നു.
നാമുപയോഗിക്കുന്ന മരുന്നുകളെല്ലാം രസതന്ത്രത്തിന്റെ കാരുണ്യമാണ്.എന്നാല്‍ രാസവസ്തുക്കളുടെ ഉപയോഗത്തിലൂടെ
മനുഷ്യന് ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും അവര്‍ പറഞ്ഞു തന്നു.സ്വന്തം ജീവന്‍ ഗവേഷണത്തിനായി ഉഴിഞ്ഞു വച്ച
ശാസ്ത്രജ്ഞയാണ് മേരി ക്യൂറി.

പ്രേംചന്ദ് ദിനം


ഹിന്ദി സാഹിത്യത്തിലെ കഥാകാരനായ പ്രേംചന്ദിന്റെ
ജന്മദിനം വിവിധ പരിപാടികളോടെ ആചരിച്ചു.പോസ്റ്റര്‍
രചന,പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു.പ്രേംചന്ദിന്റെ
പുസ്തകങ്ങളുടെ പ്രദര്‍ശനം,അദ്ദേഹത്തിന്റെ കഥകളുടെ
ചലച്ചിത്രാവിഷ്കാരങ്ങളുടെ പ്രദര്‍ശനവും നടന്നു.





തിങ്കളാഴ്‌ച, ഓഗസ്റ്റ് 01, 2011

കഥ


ഓര്‍മ്മയ്ക്കായി ഒരു മാവ്

ഹൊ! ഈ സംസ്കൃതം ക്ലാസ്സൊന്നു കഴിഞ്ഞിരുന്നെങ്കില്‍ എന്തൊക്കെയാ ഈ ടീച്ചര്‍ പഠിപ്പിക്കണത് ഒന്നും മനസ്സിലാവണില്യ. മനസ്സിലാവാത്ത ഭാഷ പഠിക്കാന്‍ വളരെ കഷ്ടാ. ഒരു നാള്‍ ടീച്ചറെന്നോട് ചോദിക്ക്യാ അച്യുതന്റെ അര്‍ത്ഥം എന്താണെന്ന് എന്റെ പേരൊക്കെ തന്നയാ എന്നച്ച് അതിന്റെ അര്‍ത്ഥം പഠിക്കണമെന്നുണ്ടോ? എനിക്കറിയില്ലായെന്ന് ഞാന്‍ പറഞ്ഞു. അപ്പോ ടീച്ചറെന്നെ വിളിക്യാ മണ്ടനെന്ന് പിന്നെ ടീച്ചറു തന്നെ പറഞ്ഞു തന്നു, അച്യുതനെന്നാല്‍ കൃഷ്ണനെന്ന്. ഭഗവാന്റെ മറ്റൊരു പേരാത്രേ കൃഷ്ണനെന്ന്. പിന്നെ എന്തോ പറഞ്ഞ് എന്നെ കളിയാക്കാന്‍ തുടങ്ങയപ്പോഴാകണം ബെല്ലടിച്ചു.

ഇന്നിനി എപ്പോഴാണാവോ ബെല്ലടിക്യാ. ബെല്ലടിക്കുമ്പോ പെട്ടന്ന് വീട്ടീപ്പോവാലോ.നിനക്കൊന്നും പറയാനില്ലേ ഗോപാ? ഞാനിങ്ങനെ ഓരോന്നു പറയണു, നീയതു കേക്കണു അല്ലേ? ഞാനെന്താ പറയാ അച്യുതാ നീ പറയല്ലേ? സത്യത്തീ എനിക്ക് ഒറക്കം വര്യാ, ഈ പഠിപ്പീര് കേട്ടിട്ട്. നീ ഓരോന്നു പറയ്, ഞാന്‍ ഒറങ്ങാതേലും ഇരുന്നോട്ടെ. ഞാനെവിടെയാ പറഞ്ഞു നിര്‍ത്തീത് ഓ വീട്ടീപ്പോണ കാര്യം, വീട്ടീതിരികെപ്പോരാന്‍ നിക്കുമ്പോ ചക്കരമാവിലെ മാമ്പഴം എന്നെ വിളിക്കും.പിന്നെ...പിന്നെ പോരാന്‍ തോന്നൂല്ല .ചക്കരമാവില് മാമ്പഴത്തോടൊപ്പം ഒരു ഊഞ്ഞാല്‍ കൂടിയുണ്ട്. അതില്‍ ആടണം. ആകാശത്തെത്തീത് പോലെ. വേണെ താഴത്തെ കൊമ്പിലെ മാമ്പഴം കൈയെത്തി പറിക്കാം. അങ്ങനെ പിടിക്കാന്‍ നിന്നപ്പോ ഞാന്‍ താഴെ വീണു, പൊത്തോന്ന്. അന്ന് അച്ഛന്റെയും അമ്മയുടെയും ശകാരം കേട്ടു.പക്ഷേ, മുത്തച്ഛന്‍ എന്റെ കൂടെയായിരുന്നുട്ടോ. മുത്തച്ഛന്‍ പറേണത് ''അവന്‍ കുട്ട്യല്ലേ? കളിച്ചു നടക്കേണ്ട പ്രായത്തില്‍ ഇങ്ങനെയൊക്കെ ഉണ്ടാകും.സാരല്ല്യ. ഇന്നും ചക്കരമാമ്പഴം എന്നെ വിളിക്കും. ഈശ്വരാ, അച്ഛന്‍ നേരത്തെ ഊണു കഴിഞ്ഞ് പോണേ. അല്ലേല് എന്നെ വീട്ടീ നിര്‍ത്തൂല. അച്ഛന്‍ കടേല് പോയാ പിന്നെ വരണത് രാത്രിയിലാ. അപ്പോ ഞാന്‍ ഉറങ്ങിപ്പോകും, പിന്നെ സ്കൂളീ പോവാത്തേന് അടി കാണൂലാലോ. മുത്തച്ഛന്‍ പാവാ, മുത്തച്ഛനോട് പറഞ്ഞാ പിന്നെ എന്നെ വീട്ടീ നിര്‍ത്തും. ബെല്ലടിക്കാന്‍ എത്ര നേരണ്ടോ ആവോ? എനിക്ക് വീട്ടില് പോയാമതി. വീട്ടീപോമ്പോ അമ്മ മാമ്പഴപ്പുളിശ്ശേരി ഉണ്ടാക്കിത്തരാന്ന് പറഞ്ഞു. എനിക്ക് ഒത്തിരി ഇഷ്ടാ.
''ടിങ്''

''ഹൊ ബെല്ലടിച്ചു.വാ ഗോപാ''
ഗോപാ.....ഗോപാ.....
ഉറങ്ങിയോ നീ...
ഞാന്‍ ഇത്ര നേരം പറഞ്ഞതൊക്കെ വെറുതെയായോ?
നീ ഒന്നും കേട്ടില്ലേ? ഞാന്‍ പറഞ്ഞോണ്ടിരുന്ന
ഒറങ്ങൂലാന്ന് പറ‍ഞ്ഞ ആളാ എന്നിട്ട്...
ഗോപാ... ഗോപാ...
എന്താ അച്യുതാ ബെല്ലടിച്ചോ?
പിന്നില്ലേ വേഗം വീട്ടിപ്പോവാം.ഇന്ന് നിന്റെ അമ്മ
ഇഷ്ടമുള്ള കറി ഉണ്ടാക്കുമോ ഗോപാ...
ഹും ചോറു പോലും ഉണ്ടോന്ന് സംശയം അപ്പഴാ
ഇഷ്ടോള്ള കറി.‍ഞാന്‍ പോണു നീ വരണേ വാ.
എന്നാലും അവന്‍ എന്തിനാ അങ്ങനെ പറഞ്ഞേ
ചോറു കിട്ടോന്ന് സംശയാന്ന്‍.ഓ അവന്റെ അച്ഛനും
അമ്മയും ജമ്മീടെ വീട്ടില്‍ പാട്ടകൃഷി ചെയ്യണതല്ലേ?
ആളൊരു ദുഷ്ടനാ ഒന്നും കൊടുക്കില്ലായിരിക്കും.
ഇപ്പഴും അവര് പണ്ടത്തെപ്പോലെ ജീവിക്യാ.
അല്ല! ഞാന്‍ വീട്ടിപ്പോണില്ലേ അമ്മ കാത്തിരിക്കൂലോ.
ഇവിടന്നൊരോട്ടം വീട്ടിപ്പോയേ നിക്കാവൂ.
ദേ.... വീടിന് പുറത്ത് അമ്മയും,മുത്തച്ഛനും,
അച്ഛനും ഒക്കെ ഉണ്ട്.ഇന്നിനി ,സ്കൂളില്‍ പോവേണ്ടിവരും.
അല്ലാ അമ്മയെന്താ അച്ഛനോടു
പറയണെ ദേഷ്യപ്പെടുകയാണോ?അമ്മേടെ ശബ്ദം
ഉയര്‍ന്നു കേള്‍ക്കാം.''എല്ലാം നശിപ്പിച്ചു നമ്മുടെ
വീടും പുരയിടവും.ഇപ്പോ എല്ലാം ആ ജമ്മിയുടെ
കയ്യില്‍.കിട്ടിയ പണം കട വൃത്തിയാക്കീത്രെ.
അപ്പോ എവിടെ താമസിക്കും?ഇത് കൊടുക്കണേനു
മുന്‍പ് എന്നോടൊന്നു പറയാരുന്നു.
ആ ജന്മി നാളെത്തന്നെ മാറാനും പറഞ്ഞു‍.
അച്ഛനും പറേണൊണ്ട്.പക്ഷേ പതിയെയാണെന്ന്
മാത്രം ''നമുക്ക് ആ കട വിറ്റ് വേറെ വീട് വാങ്ങാം''
അമ്മ പിന്നെയും ദേഷ്യപ്പെടണു.''പിന്നെ എന്താണ്
നമ്മുടെ ജീവിതമാര്‍ഗം പുതിയ വീട്ടില് എല്ലാര്‍ക്കൂടെ
വാതിലും പൂട്ടി പട്ടിണി കിടന്നു മരിക്കാം ല്ലേ''
മുത്തച്ഛന്‍ ഒന്നും മിണ്ടുന്നില്ല. അച്ഛന്റെ മുഖം
ദയനീയമാണ്. അച്ഛന്‍ പിന്നെയും പറയുന്നു.
''നമ്മുക്ക് ആ ജന്മിയുടെ കൈയ്യില്‍ നിന്നും കുറച്ചുസ്ഥലം
പാട്ടത്തിനെടുക്കാം.'' എനിക്ക് എന്തൊക്കെയോ മനസിലാവണുണ്ട്.
പക്ഷേ ഒന്നും വ്യക്തമാകുന്നില്ല.പക്ഷേ
ഒന്നറിയാം ഞാനും ഇനി ഗോപനെപ്പോലെ വീട്ടില്‍
ചോറുണ്ടോ എന്ന് സംശയിക്കും. പക്ഷേ എന്റെ
ചക്കരമാവ് പോന്നെടത്തും കാണ്വോ? ഇതു
മാതിരി ഒരു ചക്കരമാവ്!


        



 പാര്‍വതി   9A                                                                 


Vincent Vanghog The Passionate Painter!




വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 29 ഞങ്ങള്‍ ലോകപ്രശസ്ത ഡച്ച് ചിത്രകാരന്‍ വാന്‍ഗോഗിന്റെ ചരമദിനം ആചരിച്ചു. അദ്ദേഹത്തിന്റെ സൂര്യകാന്തിപ്പൂക്കള്‍, ഉരുളക്കിഴങ്ങു തിന്നുന്നവര്‍, ഷൂസ്, സ്റ്റാറി നൈറ്റ് തുടങ്ങി ധാരാളം ചിത്രങ്ങള്‍ ഞങ്ങള്‍ ആസ്വദിച്ചു. അതിനു ശേഷം ജാപ്പനീസ് സംവിധായകന്‍ അകിരാ കുറസോവയുടെ, വാന്‍ഗോഗിന്റെ ചിത്രങ്ങളെ പശ്ചാത്തലമാക്കി ചെയ്ത 'CROW' എന്ന സിനിമയും കണ്ടു. എര്‍വിങ് സ്റ്റോണ്‍ രചിച്ച വാന്‍ഗോഗിന്റെ ജീവചരിത്ര നോവല്‍ പരിചയപ്പെട്ടു.